Wednesday, December 11, 2013

നാട്ടിലേക്കൊരു യാത്ര. എല്ലാ കൂട്ടുകാര്‍ക്കും ക്രിസ്മസ്, പുതുവത്സരാശംസകള്‍. ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ നന്ദി, നമസ്കാരം.................



Monday, December 9, 2013

തൂലിക.....
                                                                                    (ഫോട്ടോ ഗൂഗിള്‍)


തൂലിക തുമ്പില്‍ നിന്ന് അടര്‍ന്ന് 
വീണ വാക്കുകളൊക്കെയും നിന്‍റെ 
സ്നേഹത്തിന്‍ മുത്തുമണികളായിരുന്നു
ആ മുത്തുമണികള്‍ പെറുക്കിയെടുത്ത്
അക്ഷരത്തിന്‍ വര്‍ണ്ണമാല മെനഞ്ഞെടുത്തു
നിന്‍റെ സ്നേഹത്തിന്‍ മുത്തുമണികള്‍ 
വാക്കുകളുടെ പെരുമഴയായി 
എന്നില്‍ പെയ്യ്തിറങ്ങി
ചലനമറ്റ എന്‍ തൂലികയെ സ്നേഹത്തിന്‍ 
തൂവല്‍ കൊണ്ട് നീ തലോടി 
വാകുകളാല്‍ തീര്‍ത്ത മുത്തുമണികള്‍ 
എന്നും നിന്‍ സ്നേഹത്തിന്നോര്‍മകളായിരുന്നു
പകരമായി നല്‍കുവാന്‍ ക്ഷണികമായ
ഈ ജീവിതം മാത്രം........

Wednesday, December 4, 2013

കാണണം ഈ കുഞ്ഞിനെ...(എന്‍. സുസ്മിത എഴുതുന്നു)
 (Courtesy: Mathrubhumi online)

ഈ തലകെട്ടോടെ ഇന്നത്തെ മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയാണിത്, കൂടെ ഒരു കൊച്ചു പെണ്‍കുട്ടിയുടെ ഫോട്ടോയും.  എന്തൊക്കെയോ ലോകത്തിനോടു വിളിച്ചു പറയാന്‍ കൊതിക്കുന്ന അവളുടെ കണ്ണുകളില്‍ കണ്ട  ദയനീയത. അവളിലൂടെ ഞാന്‍ കണ്ടത്, ചെറു പ്രായത്തിലെ  തെരുവില്‍ വലിച്ചെറിയ പെടുന്ന നിരവധി ബാല്യങ്ങളെ യാണ്. ആ വാര്‍ത്ത‍ ഇവിടെ പോസ്റ്റ്‌ ചെയ്യേണ്ടത് എന്‍റെ ഒരു കടമയായി കരുതുന്നു..........




 നിറയെ പൂക്കളുള്ള വെള്ളക്കുപ്പായത്തില്‍ അവളൊരു സുന്ദരിക്കുട്ടിയാണ്. വലിയ പൂക്കളുള്ള ബോ തലയില്‍ ചൂടി, നീണ്ട മുടി രണ്ടായി മെടഞ്ഞിട്ട്, കാലില്‍ വെള്ളിച്ചെരിപ്പണിഞ്ഞ് ഒരു കൊച്ചു സുന്ദരി. പക്ഷേ നഗരത്തിലെ വാഹനങ്ങളുടെ നിലയ്ക്കാത്ത വെള്ളിവെളിച്ചത്തില്‍ അവളുടെ മുഖത്ത് നിഴലിക്കുന്നത് പേടി മാത്രം. ഓമനത്തം തുളുമ്പുന്ന ആ കണ്ണുകള്‍ നിശ്ശബ്ദമായ നിലവിളി ഒളിപ്പിക്കുന്നു. കൂട്ടിത്തിരുമ്മുന്ന കൈകളിലും ഇടറുന്ന കാല്‍വയപുകളിലും ആ നിലവിളി നമുക്ക് കാണാം. എവിടെനിന്നോ വരുന്ന ഒരു രക്ഷകനെ തിരയുന്നതുപോലെ അവള്‍ നാലുപാടും നോക്കുന്നുണ്ട്. പക്ഷേ, ആരും അവളെ ശ്രദ്ധിക്കുന്നതേയില്ല. മടിച്ചുമടിച്ച് റോഡ് മുറിച്ചു കടന്ന് അവളെത്തുന്നത് ഒരു കാറിനുടത്തേക്കാണ്. ഒരു നിമിഷം ദൂരെയിരിക്കുന്ന ഒരു വൃദ്ധനെ അവള്‍ ദയനീയമായി നോക്കുന്നുണ്ട്. പക്ഷേ അയാളുടെ കണ്ണുകളില്‍ തെളിയുന്നത് ആജ്ഞാശക്തി മാത്രം. കാറിന്റെ വാതില്‍ തുറക്കുമ്പോള്‍ നാം പ്രതീക്ഷിക്കുന്നത് ഈ കുഞ്ഞിന്റെ അച്ഛനെയോ അമ്മയെയോ ആയിരിക്കും. പക്ഷേ, അതിനുള്ളില്‍ ഇരിക്കുന്ന ആളുടെ മുഖത്ത് തെളിയുന്നത് പച്ചയായ കാമം. കാറില്‍ കയറിയിരുന്ന അവള്‍ക്ക് നേരെ അയാള്‍ ചോക്‌ളേറ്റ് നീട്ടുന്നുണ്ടെങ്കിലും അവളത് തള്ളിമാറ്റുന്നു. പിന്നാലെ അയാളുടെ കനത്ത കൈകള്‍ അവളുടെ കാലില്‍ ആര്‍ത്തിയോടെ അമരുമ്പോഴാണ് ആ കണ്ണുകളിലെ നിലവിളി എന്താണെന്ന് നാം തിരിച്ചറിയുന്നത്. ബാലവേശ്യാവൃത്തിക്കെതിരെ ബച്പന്‍ ബചാവോ ആന്ദോളന്‍ എന്ന സന്നദ്ധസംഘടന തയ്യാറാക്കിയ 'dont look away' എന്ന വീഡിയോ ആണിത്. ശിശുദിനമായ നവംബര്‍ 14-ന് പുറത്തിറക്കിയ വീഡിയോ ഇതിനകം തന്നെ യൂട്യൂബില്‍ വന്‍ഹിറ്റായിക്കഴിഞ്ഞു. 9.58 ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്. നൂറുകണക്കിന് പേര്‍ ഇതിനോട് പ്രതികരിച്ചു. 



 കാണാതാവുന്ന കുരുന്നുകള്‍

ഓരോ വര്‍ഷവും ഇന്ത്യയില്‍ നിന്ന് 60,000-ത്തോളം കുട്ടികളെ കാണാതാകുന്നുണ്ടെന്നാണ് കണക്ക്. യഥാര്‍ഥ സംഖ്യ ഇതിലും കൂടുതലാവാം. കാരണം പലപ്പോഴും കുട്ടികളെ കാണാതായാല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനോ കേസ് രജിസ്റ്റര്‍ ചെയ്യാനോ രക്ഷിതാക്കള്‍ മുതിരാറില്ല. പ്രത്യേകിച്ചും പെണ്‍കുട്ടികളാണെങ്കില്‍. കുടുംബത്തിന്റെ അഭിമാനം മുതല്‍ കുട്ടിയുടെ ഭാവി വരെ പല പരിഗണനകളും അവരെ പിന്തിരിപ്പിക്കും. കാണാതെ പോകുന്ന കുട്ടികളില്‍ വളരെ ചെറിയ ശതമാനത്തെ മാത്രമേ തിരികെ കിട്ടുന്നുള്ളൂ എന്നും കണക്കുകളില്‍ കാണാം. ലൈംഗിക തൊഴിലിന് നിര്‍ബന്ധിക്കപ്പെടുന്ന പെണ്‍കുട്ടികളില്‍ 25 ശതമാനവും തട്ടിക്കൊണ്ടുപോകപ്പെട്ടവരാണ് എന്നതു കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം.

കാഴ്ചക്കാരായാല്‍ പോര

ഇത്തരം ദുരവസ്ഥയില്‍ പെട്ടുപോയ പെണ്‍കുട്ടികളെ കണ്ടാല്‍ മിണ്ടാതെ കയ്യുംകെട്ടി ഇരിക്കുകയല്ല സമൂഹം ചെയ്യേണ്ടത് എന്ന വ്യക്തമായ സന്ദേശമാണ് ബച്പന്‍ ബചാവോ ആന്ദോളന്‍ നല്‍കുന്നത്. ഈ കുട്ടികളെ രക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ വിളിക്കേണ്ട ഫോണ്‍ നമ്പറുകളും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ കൂടുതല്‍ പേര്‍ ഈ പരസ്യം കാണുകയും ഈ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യട്ടെ. കൂടുതല്‍ കൂടുതല്‍ പേര്‍ പ്രതികരിക്കാന്‍ തയ്യാറാവട്ടെ. ഒരു കുഞ്ഞുകണ്ണിലെയും വിളക്ക് അണയാതിരിക്കട്ടെ. ഒരു അച്ഛനും സ്വന്തം മകളെ ഈ അവസ്ഥയില്‍ കാണാന്‍ ഇടവരാതിരിക്കട്ടെ......

Tuesday, December 3, 2013

വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍......

                                                                                               (ഫോട്ടോ ഗൂഗിള്‍)



അമ്മയെ വില്‍ക്കാനുണ്ട്, അച്ഛനെ വില്‍ക്കാനുണ്ട് 
മക്കളെ വില്‍ക്കാനുണ്ട്, ഭാര്യയെ വില്‍ക്കാനുണ്ട് 
ഹൃദയം വില്‍ക്കാനുണ്ട്, കരള്‍ വില്‍ക്കാനുണ്ട് 
കിഡ്നി വില്‍ക്കാനുണ്ട്, എനിക്കുണ്ട് വില്‍ക്കാന്‍ 
നിറം മങ്ങിയ ഒരു പിടി സ്വപ്‌നങ്ങള്‍ 

തെരുവില്‍ ശരീരം വിലപേശുന്ന
തരുണീ മണികളെ പോലെ , വിലപേശി 
വിലക്കില്ല ഞാനെന്റെറ സ്വപ്നങ്ങളെ 
ചായങ്ങളാല്‍ ചാലിച്ച സ്വപ്‌നങ്ങള്‍ 
മനോഹരമായ മാരിവില്ലിന്‍ ഏഴ്
 നിറങ്ങളായി  ഒഴുകിയെത്തി 
ഒരു നിമിഷം എല്ലാം മറന്ന്, ഒരു കൊച്ചു 
കുട്ടിയെ പോലെ ആ വര്‍ണ്ണങ്ങളില്‍ പാറി 
പറന്ന്, ആനന്ദത്തോടെ കളിച്ചു രസിച്ചു 
മധുര സ്വപ്നങ്ങളെ ആരും കാണാതെ 
ഞാനെന്‍ മനസിന്‍റെ താളുകള്‍ക്കിടയില്‍
ഒളിച്ചു വെച്ചു 
പിന്നെടെപ്പോഴോ കാലത്തിന്‍ കരിനിഴല്‍ 
പതിച്ച്, സ്നേഹത്താല്‍ ഞാന്‍ തീര്‍ത്ത 
സ്വപ്ന പ്രപഞ്ചത്തില്‍ നിറമില്ലാത്ത 
ദുസ്വപ്നങ്ങള്‍ പടര്‍ന്നിറങ്ങി 
നിണമില്ലാത്ത രൂപങ്ങളായി മാറി 

മനസ്സിന്റെറ താളിനെ കീറിയെടുത്ത്
ഞാനിന്നെന്റെറ സ്വപ്നങ്ങള്‍ക്ക് വിലയിട്ടു 
വില്‍ക്കാനുണ്ട്  സ്വപ്‌നങ്ങള്‍ , വില പേശി 
വില്‍ക്കില്ല ഞാനെന്റെറ സ്വപ്നങ്ങളെ
എന്നുമെന്‍ കൂട്ടായ സ്വപ്നങ്ങളെ 
ഉപേക്ഷിക്കുവതെങ്ങനെ......
 




Sunday, December 1, 2013

ആശംസകള്‍.....







നമ്മുടെ മാതൃ രാജ്യത്തോട്  തന്നെ ആണ് നമുക്കെന്നും സ്നേഹം. നമ്മള്‍ ഏത് രാജ്യത്താണോ വസിക്കുന്നത് അതും നമ്മുടെ നാട് തന്നെ ആണ്. നമുക്കും കുടുംബത്തിനും അന്നം തരുന്ന ആ രാജ്യത്തെയും നമ്മള്‍ തീര്‍ച്ചയായും സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യണം. നാല്പത്തി രണ്ടാമത്  ദേശിയ ദിനം ആഘോഷിക്കുന്ന യു. എ. ഇ ക്ക്  എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. നമുക്കും ഈ  ആഘോഷത്തില്‍ പങ്കു ചേരാം .....

Tuesday, November 26, 2013

പൊന്നൂഞ്ഞാല്‍.....



മഞ്ഞ ചരടില്‍ ആലില താലി ചാര്‍ത്തി 
നെറുകയില്‍ കുംകുമം വിതറി 
അഗ്നി സാക്ഷിയായി 
അച്ഛന്‍ പിടിച്ചേല്‍പ്പിച്ച കയ്യും പിടിച്ച്
ഞാന്‍ നിന്‍റെ വധുവായി 
നാടും വീടും ഉപേക്ഷിച്ച് നിന്നോടൊപ്പം 
ചേര്‍ന്നു ഒരായിരം സ്വപ്‌നങ്ങള്‍ 
നെയ്യ്തു കൂട്ടി 
ആ സ്വപ്നത്തില്‍ ഞാനൊരു 
ഊഞ്ഞാല്‍ കെട്ടി, കളിവീട് ഒരുക്കി 
 കാത്തിരുന്നു 
 ഊഞ്ഞാല്‍ ആടാന്‍ എന്‍റെ കണ്ണന്‍ 
വരുമെന്ന് 
ഒരു മാത്ര താലോലിക്കാന്‍ കൊതിക്കെ 
ഒരു നിഴലായി എന്നില്‍ നിന്നും
നടന്ന് അകന്നു.............



Wednesday, November 20, 2013

ഇത് എന്‍റെ സുഹൃത്ത്‌ എന്നോട് പറഞ്ഞ അവളുടെ ജീവിത കഥയാണ്. ഇത് ഒരു കഥയെന്നു പറയാന്‍ ഞാന്‍ ഇഷ്ടപെടുന്നില്ല,  അത് കൊണ്ട് തന്നെ ഒരു തലകെട്ട് കൊടുക്കുന്നില്ല. എന്‍റെ സുഹൃത്തിന്‍റെ വാക്കുകളില്‍ നിന്നും എനിക്കു നല്ലൊരു ഗുണപാഠമാണ്  കിട്ടിയത്.....


എന്‍റെ സുഹൃത്ത്‌, എന്നോട് അവളുടെ ജീവിത കഥ പറയാന്‍ തുടങ്ങി. കാണാന്‍ സുന്ദരി ആയതുകൊണ്ട് തന്നെ എനിക്കു ചെറുതിലെ തന്നെ  അതിന്‍റെയൊരു അഹംഭാവം ഉണ്ടായിരുന്നു. ഒരു നിമിഷം കൊണ്ട് ആ സൌന്ദര്യം ഇല്ലാതാകുമെന്ന ചിന്ത അന്നെനിക്ക് ഇല്ലായിരുന്നു. പത്താംതരം പാസായ സമയത്ത് ആണ് എന്‍റെ ജീവിതം ആകെ മാറ്റി മറിച്ച ആ സംഭവം ഉണ്ടായത്. അമ്മ ഓഫീസില്‍ നിന്ന് വരുന്നതിനു മുന്നേ ചായ ഇടാനായി മണ്ണെണ്ണ അടുപ്പ് കത്തിച്ചു. അധികം മണ്ണെണ്ണ ഇല്ലാന്ന് മനസിലാക്കി, അടുപ്പിനു മുകളിലായി ചുവരില്‍ അടിച്ചു വെച്ച തട്ടില്‍ നിന്ന് കൈ എത്തി മണ്ണെണ്ണ പാട്ട എടുത്തത് മാത്രമേ എനിക്കു ഓര്‍മ്മയുള്ളു. ദേഹം മുഴുവനും പൊള്ളുന്ന ഒരു പ്രതീതി, പിന്നെ ഒന്നും എനിക്കു ഓര്‍മ്മയില്ല. കണ്ണ് തുറക്കുമ്പോള്‍ ഞാന്‍ ആശുപത്രി കിടക്കിയിലാണ്. മുഖം ഒഴികെ, കഴുത്ത് മുതല്‍ ദേഹത്തിന്‍റെ മറ്റെല്ലാ ഭാഗങ്ങളും പൊള്ളിയിരിക്കുന്നു. തട്ടില്‍ നിന്ന് മണ്ണെണ്ണ എടുക്കാനായി കൈ ഉയര്‍ത്തിയപ്പോള്‍,  കൈ തട്ടി മണ്ണെണ്ണ, കത്തി കൊണ്ടിരുന്ന അടുപ്പിന് മുകളില്‍ വീണ്,  അടുപ്പ് പൊട്ടി തെറിച്ച് തീ പടര്‍ന്നതാണ്. ആ സമയം ഓഫീസില്‍ നിന്ന്  അമ്മ വീട്ടില്‍ എത്തിയത് കൊണ്ടാണ് ഞാന്‍ ജീവിച്ചിരിക്കുന്നത്‌. ഒത്തിരി കരഞ്ഞു അന്ന് ഞാന്‍, ഇത് കണ്ട്   പൊട്ടികരയുന്ന എന്‍റെ അമ്മയും.അച്ഛന്‍ ഗള്‍ഫില്‍ ആയിരുന്നത് കൊണ്ട് തന്നെ പ്ലാസ്റ്റിക്‌ സര്‍ജറി ചെയ്യ്ത്‌ പൊള്ളിയത്‌ കുറെയൊക്കെ ഭേദമാക്കി. ആ സമയത്താണ് അച്ഛന്റെറ മരണം സംഭവിച്ചത്. അതും എനിക്കു വലിയൊരു ഷോക്ക്‌ ആയി. ഈ സംഭവത്തിന്‌ ശേഷം ഞാന്‍ എന്‍റെ മുറി വിട്ടു പുറത്തിറങ്ങാതെ ആയി. കണ്ണാടി നോക്കാന്‍ ഞാന്‍ ഇഷ്ടപെട്ടില്ല. തുടര്‍ന്ന് പഠിക്കാന്‍ ഞാന്‍ കൂട്ടാക്കിയില്ല. ദൈവത്തിനെ പോലും ഞാന്‍ പ്രാര്‍ഥിക്കാതായി. 

വീണ്ടും ആശുപത്രിയില്‍ പോയ ആ ദിവസം ഒരിക്കലും എനിക്കു മറക്കാന്‍ ആവില്ല.  ആശുപത്രിക്കകത്ത്  കയറിയതെയുള്ളു, ഇടനാഴിയില്‍ നഗ്നനായ മദ്ധ്യവയസ്കനായ ഒരു മനുഷ്യന്‍, കണ്ണില്‍നിന്നും കണ്ണുനീര്‍ ഒഴുകി കൊണ്ടിരിക്കുന്നു. ദൂരെ മാറി നിന്ന് കുറെ ആള്‍ക്കാര്‍ കളിയാക്കി ചിരിക്കുന്നു. പക്ഷെ എനിക്ക് ആ രംഗം കണ്ട് ചിരിക്കാന്‍ തോന്നിയില്ല. ആ സമയo  ആ ആളിനോടൊപ്പമുള്ള പയ്യന്‍ വന്ന്, അദേഹത്തിന്റെറ താഴെ വീണ മുണ്ട് ഉടുത്ത് കൊടുത്തു. എന്തോ അത്യാഹിതത്തില്‍ അദേഹത്തിന്റെറ രണ്ട് കൈപ്പത്തികളും നഷ്ടമായി. ഇപ്പൊ അദേഹത്തിന്  മുണ്ട് ഉണ്ടുക്കാന്‍ പോലും ആരുടെയെങ്കിലും സഹായം ആവശ്യമാണ്. ആ നിമിഷം ഞാന്‍ ഓര്‍ത്തു, ഇത് വെച്ച് നോക്കുമ്പോ എനിക്ക് ഉണ്ടായ അത്യാഹിതം എത്രയോ ചെറുതാണ്. സ്വന്തമായി എല്ലാം ചെയ്യാനുള്ള കഴിവ് എനിക്ക് ഇപ്പോഴും ഉണ്ട്. ഈ കാഴ്ച എന്നെ പഠിപ്പിച്ച പാഠം ഇതാണ്, നമ്മള്‍ എപ്പോഴും നമ്മുടെ താഴെ ഉള്ള വരെ കുറിച്ച് ചിന്തിക്കണം. ഒന്നിനെ കുറിച്ചും അഹങ്കരിക്കാന്‍ പാടില്ല. വേറൊരാളിന്റെറ ദുരിതാവസ്ഥ കണ്ട് ഒരിക്കലും നമ്മള്‍ കളിയാക്കി ചിരിക്കരുത്. അടുത്ത നിമിഷത്തില്‍ നമ്മുടെ ജീവിതത്തിലും ഈ ദുരന്തങ്ങള്‍ കടന്ന് വരാം.  ഈ സംഭവത്തില്‍ നിന്നും  എനിക്ക് വലിയൊരു പ്രചോദനമാണ് കിട്ടിയത്.  ഞാന്‍ വീണ്ടും പഠിക്കാന്‍ തുടങ്ങി. ഡിഗ്രി പാസായി. ജോലിയും കിട്ടി. അവിടെ വെച്ച് എന്‍റെ പോരായ്യ്മകള്‍ എല്ലാം മനസിലാക്കി എന്നോടൊപ്പം ജോലി ചെയ്യ്ത ആള്‍ എന്നെ വിവാഹം കഴിച്ചു. ഇപ്പോ മക്കളുമായി സന്തോഷമായ ഒരു കുടുംബ ജീവിതം നയിക്കുന്നു.....

ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോള്‍ എന്‍റെ സുഹൃത്തിന്റെറ മുഖത്ത് കണ്ട ആത്മ ധൈര്യം, അത് തന്നെയാണ് ഇത് ഇവിടെ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും. ഇതില്‍ നിന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും ഗുണപാഠം കിട്ടിയെങ്കില്‍ സന്തോഷം ........................


Tuesday, November 12, 2013

മദ്യമേവ ജയതേ...



മനസ്സില്‍ തോന്നിയ ഒരു ആശയം. എത്രത്തോളം ശരിയാവുമെന്നു അറിയില്ല.എഴുതി നോക്കട്ടെ  ഇതിലെ കഥാപാത്രങ്ങള്‍ തികച്ചും സാംകല്പികം മാത്രം. ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി ഒരു സാമ്യവും ഇല്ല.....

മദ്യത്തിന്റെറ മണമുള്ള നോട്ടുകള്‍ അവള്‍ ബ്ലൌസിനുള്ളില്‍ തിരുകി. അഴിഞ്ഞുലഞ്ഞ പുടവയും, മുടിയും വാരി ചുറ്റുമ്പോഴും  അവളുടെ മുന്നില്‍ വിശന്ന് കരഞ്ഞ് തളര്‍ന്ന് ഉറങ്ങുന്ന തന്റെറ ഉണ്ണി കുട്ടന്റെറ മുഖമായിരുന്നു. ബോധ രഹിതനായി കിടക്കുന്ന ആ മാന്യനെ  നോക്കി അവള്‍ ഊറി ചിരിച്ച്, അയാളുടെ അടുത്തിരുന്ന പാതി ഒഴിഞ്ഞ മദ്യകുപ്പി ദേഷ്യത്തോടെ അടുത്ത് കണ്ട ഡസ്റ്റ് ബിന്നിലേക്ക്  വലിച്ചെറിഞ്ഞ് ധൃതിയോടെ ആ മുറിവിട്ട്‌ പുറത്തിറങ്ങി. ആ ഹോട്ടലിന് മുന്നില്‍ പാതി നഗ്നനായി ബോധമില്ലാതെ മദ്യമേവ ജയതേയെന്നു പിറുപിറുത്തു കൊണ്ട് കിടന്ന മനുഷ്യനെ കണ്ടപ്പോ അവള്‍ക്ക്, കുടിച്ച് ബോധം കെട്ടു തന്നെയും, അനുജത്തിമാരെയും, അമ്മയേയും തല്ലിയിരുന്ന അച്ഛനെയാണ് ഓര്‍മ്മ വന്നത്. അമിത മദ്യപാനം നിമിത്തം മരിച്ച തന്റെറ  അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ താന്‍ ഇങ്ങനെ ആവില്ലായിരുന്നു വെന്നു അവള്‍ ഒരു നിമിഷം ചിന്തിച്ചു. അച്ഛന്റെറ മരണ ശേഷം  ഇളയ രണ്ടു അനുജത്തിമാരെയും, അച്ഛന്റെറ ക്രൂരതയില്‍ സുഖമില്ലാതെ കിടപ്പിലായ അമ്മയേയും നോക്കേണ്ട ചുമതല മൂത്തവളായ തനിക്കായി. പത്താംക്ലാസ് പാസായ തനിക്കു നല്ലൊരു ജോലി വാങ്ങി തരാമെന്ന്  സ്വന്തകാരനായ അമ്മാവന്‍ പറഞ്ഞപ്പോ, പിന്നെ ഒന്നും ആലോചിച്ചില്ല. പക്ഷെ അമ്മാവന്‍ തന്നെ കൊണ്ട് പോയത് ഒരു സെക്സ് റാക്കറ്റിന്റെറ അടുത്തേക്കായിരുന്നു. അവിടെ നിന്ന് രക്ഷപെടാന്‍ പല പ്രാവശ്യം ശ്രെമിച്ചതാണ്. അവസാനം തനിക്കും സ്വന്തം ശരീരം വിറ്റ് ജീവിക്കുന്ന ഒരു പെണ്ണ് ആകേണ്ടി വന്നു. അനുജത്തിമാരെ പഠിപ്പിച്ച് ജോലികാരാക്കി, അമ്മക്ക് നല്ല ചികിത്സ നല്കി. താനൊരു ശരീരം വിറ്റ് നടക്കുന്ന  പെണ്ണാണെന്ന് വീട്ടില്‍ അറിഞ്ഞപ്പോ, അനുജത്തിമാര്‍ വെറുപ്പോടെ തന്നെ നോക്കി , അമ്മക്ക് പോലും തന്നെ കാണാന്‍ താല്പര്യമില്ലാന്നു പറഞ്ഞ്,  അനുജത്തിമാരുടെ ഭാവി ഇല്ലാതാക്കരുതെന്നു പറഞ്ഞ് തനിക്കു മുന്നില്‍ വാതില്‍ കൊട്ടി അടച്ചു.  തന്റെറ കര്‍ത്തവ്യം ഭംഗിയായി നിറവേറ്റിയെന്നുള്ള വിശ്വാസം ഉണ്ടായിരുന്നത് കൊണ്ട് തന്നെ ആ സങ്കടങ്ങള്‍ക്കിടയിലും അവള്‍ക്കൊരു ആശ്വാസം തോന്നിയിരുന്നു. ഉണ്ണി കുട്ടന്‍ തന്റെറ വയറ്റില്‍ വളര്‍ന്നപ്പോ പലരും നിര്‍ബന്ധിച്ചതാണ് അവനെ കളയാനായി. അച്ഛന്‍ ആരെന്നു അറിയാത്ത കുഞ്ഞിനെ വളര്‍ത്തരുതെന്നു തന്നെ പരിചയമുള്ളവര്‍ പറഞ്ഞതാണ്. പക്ഷെ തനിക്കു അതിനു മനസ് വന്നില്ല. ഉണ്ണികുട്ടനെ പ്രസവിച്ച്, അവനെയും കൊണ്ട് പുതിയ നാട്ടില്‍, പുതിയൊരു ജീവിതം തുടങ്ങാനായി വന്നതാണ്. അവിടെ വെച്ചാണ് അമ്മിണി അമ്മ തന്റെറയും, ഉണ്ണി കുട്ടന്റെറയും ജീവിതത്തില്‍ കടന്ന് വന്നത്. മക്കള്‍ ഉപേക്ഷിച്ച് വിശന്ന് തളര്‍ന്ന് വഴിവക്കില്‍ ബോധരഹിതയായി കിടന്ന അമ്മിണി അമ്മ, ഉണ്ണികുട്ടന് അമ്മുമ്മയും, തനിക്കൊരു അമ്മയുമായി മാറി. അവിടെയും തന്റെറ ഭൂതകാലം തന്നെ വെറുതെ വിട്ടില്ല. പലരും തന്നെ പുച്ഛത്തോടെ നോക്കി വേശ്യയെന്നു കളിയാക്കി ചിരിച്ചു. അവള്‍ക്കപ്പോ മനസിലായി ഭൂതകാലം, കഴിഞ്ഞു പോയതാണെന്ന് പറയുമെങ്കിലും, അതിന്റെറ നിഴല്‍ വര്‍ത്തമാനകലത്തിലും പിന്തുടരുമെന്ന്. 

തന്റെറ കഴിഞ്ഞകാലം  ഓര്‍ത്ത് അവള്‍ നെടുവീര്‍പ്പിട്ടു.  ഇരുണ്ട വെളിച്ചത്തിലൂടെ  നടന്ന്  അവള്‍ അടുത്ത കണ്ട  പീടികയില്‍ നിന്ന് പലചരക്കുകള്‍ വാങ്ങി. ബാക്കി രൂപ എണ്ണി നോക്കി, നാളെ ഉണ്ണികുട്ടന്റെറ പിറന്നാളാണ്, അവന് നല്ലൊരു ഉടുപ്പ് വാങ്ങി കൊടുക്കണം. ഒരു ഓട്ടോ ഞരക്കത്തോടെ  വന്ന് നില്‍ക്കുന്ന ശബ്ദംകേട്ട് അവള്‍ തിരിഞ്ഞ് നോക്കി. തന്റെറ അയല്‍ക്കാരനായ മുരളിയുടെ ഓട്ടോ ആണ്. തന്നെ  എപ്പോ കണ്ടാലും വേശ്യയെന്നു ആക്ഷേപിക്കുന്ന, തന്നെ കണ്ടാല്‍ ഓട്ടോ നിര്‍താത്ത അവന്റെ ഓട്ടോ മുന്നില്‍ വന്ന് നില്‍ക്കുന്നത് തെല്ലൊരു അതിശയത്തോടെയാണ് അവള്‍ നോക്കിയത് . കേറിക്കോടി ഞാന്‍ നിന്നെ വീട്ടില്‍ ഇറക്കാം. ഏറെ വൈകി കയറാതിരിക്കാതെ വയ്യ  , തെല്ലൊരു സംശയത്തോടെ അവള്‍ ഓട്ടോക്കകത്തു കയറി . ഓട്ടോക്കകത്ത് മദ്യത്തിന്റെ ഗന്ധം നിറഞ്ഞു നില്‍പ്പുണ്ടായിരുന്നു. ഓട്ടോ അടുത്ത ജങ്ക്ഷനില്‍ എത്തിയതും, അയാള്‍ ഓട്ടോ ചവിട്ടി നിര്‍ത്തി. രാത്രി ഏറെ വൈകിയത് കൊണ്ട് തന്നെ അവിടെങ്ങും ആരുമില്ലായിരുന്നു. കടയുടെ തിണ്ണയില്‍ തലചായ്ക്കാനായി വന്ന രണ്ട്, മൂന്ന് നായ്ക്കള്‍ മാത്രം. രണ്ട് പെഗ്ഗ് കൂടി അടിച്ചാലെ ഇന്നത്തെ ഉറക്കം ശരിയാവു, നിന്‍റെ കൈയിലുള്ള രൂപ താടി,  പിച്ചാത്തിയുമായാ അയാളുടെ  ഭീഷണി. ഉണ്ണികുട്ടന് ഉടുപ്പ് വാങ്ങാനുള്ള രൂപയാ ഞാന്‍ തരില്ലാ, അയാളുടെ ഭീഷണിക്ക് മുന്നില്‍ അവള്‍ക്ക്, കൈയിലുള്ള രൂപ കൊടുക്കേണ്ടി വന്നു.  രൂപ വാങ്ങി, പോക്കറ്റിലിട്ട് അയാള്‍ പറഞ്ഞു, ഒരു വേശ്യയെ ഞാന്‍ എന്റെറ ഓട്ടോയില്‍ കയറ്റില്ല, ഇപ്പോ ഇറങ്ങണം എന്റെറ ഓട്ടോയില്‍ നിന്ന്. അവള്‍ വിറയ്ക്കുന്ന കാലുകളോടെ ആ ഓട്ടോയില്‍ നിന്ന് ഇറങ്ങി, അയാള്‍ ധൃതിയില്‍ സ്പീടോടെ അടുത്ത് കണ്ട മദ്യകടയിലേക്ക് ഓട്ടോ ഓടിച്ച് കയറ്റുന്നത് കണ്ട് അവള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു പോയി  "മദ്യമേവ ജയതേ"......

Monday, November 4, 2013

മണ്‍വീണ....


                                                                                                



മീട്ടാന്‍ മറന്ന വീണ തന്‍ തന്തികള്‍
മൂകമായ് കേഴുന്നതാര്‍ക്ക് വേണ്ടി 
നീ ശ്രുതി മീട്ടിയ തന്തികള്‍,നിന്‍റെ 
പാട്ടിന്‍റെ മാധുര്യം നുകര്‍ന്നിടുന്നു 
നീ തീര്‍ത്തൊരാ രാഗ പ്രഭയില്‍ 
അന്നെന്‍ ദിനങ്ങള്‍ ജ്വലിച്ചിരുന്നു....

നീ തീര്‍ത്ത സപ്തസ്വരങ്ങള്‍ തന്‍ നാദം 
കേട്ട് ഞാന്‍ ആനന്ദലഹരിയില്‍ ആറാടി
എന്‍റെ തന്തികള്‍ നിനക്കായുതിര്‍ത്ത 
പ്രിയ ശ്രീരാഗം, പാട്ടിന്റെ 
പാലാഴിയായി ഒഴുകിയെത്തി
ആ സംഗീത സാഗരത്തില്‍ 
ഞാനലിഞ്ഞില്ലാതെയായി
നീ പാടിയ പാട്ടിന്‍ ശീലുകള്‍, ഇന്നുമെന്‍ 
തന്തികളില്‍ തത്തികളിക്കുന്നു.....

നാം ഒരുമിച്ച് തീര്‍ത്തൊരാ 
രാഗ പ്രപഞ്ചത്തില്‍
എല്ലാം മറന്ന് ലയിച്ചിരിക്കെ
വിറയാര്‍ന്ന പാദങ്ങളോടെ
വിട ചൊല്ലി നീ മറയവേ 
എന്‍ തന്തികളുതിര്‍ത്ത മിഴിനീര്‍ 
നിന്നോര്‍മ്മ തന്‍ രാഗ പ്രവാഹമായി 
എന്നില്‍ പെയ്യ്തിറങ്ങി.....

ഒരു മാത്ര നിന്‍റെ പദസ്വനം 
കേള്‍ക്കാന്‍ കാതോര്‍ക്കെ 
പൊട്ടിയ തന്തികള്‍ നിനക്കായ്
വീണ്ടും മീട്ടാന്‍ കൊതിക്കെ
അടച്ച് പൂട്ടിയ മുറിയുടെ കോണില്‍ 
നിനക്കായ് കാത്തിരിക്കെ 
അന്ന് നീ പാടിയ ഗസലിന്‍ ഈരടികള്‍ 
ഇന്നും ഒരു സാന്ത്വനമായി 
മനസ്സിനെ  തഴുകി തലോടുന്നു
മോഹവീണ തന്‍ തന്തിയില്‍ 
വീണ്ടും നീയൊരു രാഗപ്രപഞ്ചം
തീര്‍ക്കുമെന്ന പ്രതീക്ഷയോടെ എന്നും........

Monday, October 28, 2013

പ്രവാസി....
                                                                           (ഫോട്ടോ ഗൂഗിള്‍)



ഞാനൊരു പ്രവാസി അല്ല
പ്രാരാബ്ധങ്ങള്‍ എന്നെ പ്രവാസിയാക്കി
പ്രീയതമ തന്‍ പണ്ടങ്ങള്‍ വിറ്റു പെറുക്കി
സ്വപ്നങ്ങള്‍ക്ക് നിറമേകാന്‍
ഞാനൊരു പ്രവാസിയായി, നാടും
വീടും കുടുംബവും ഉപേക്ഷിച്ച്
ഏഴാം കടലും കടന്ന് ഞാനൊരു പ്രവാസിയായി
നൊമ്പരങ്ങളെല്ലാം ഉള്ളിലൊതുക്കി
കടമ നിറവേറ്റാന്‍ ഞാനൊരു പ്രവാസിയായി
ഉറക്കമില്ലാത്ത രാവുകള്‍ എനിക്കേകി ഈ പ്രവാസം
ഉറ്റവരുടെ ദയനീയ മുഖം മാത്രം എന്നും  മുന്നില്‍
എങ്കിലും ഈ പ്രവാസ ജീവിതത്തിനോടെനിക്ക് വെറുപ്പില്ല
അധിക സൌഭാഗ്യം എനിക്കേകിയില്ലെങ്കിലും
എന്‍റെ പ്രാരാബ്ധങ്ങള്‍ അകറ്റിയ ഈ പ്രവാസത്തിന് നന്ദി
ഒരിക്കല്‍ കടമ നിറവേറ്റി ഞാന്‍ മടങ്ങും
എന്നുമെന്‍ സ്വന്തമായ മാമല നാട്ടിലേക്ക് ....

Monday, October 21, 2013

സൗഹൃദം....
                                                                                         (ഫോട്ടോ അശ്വതി  ദിപു)
                                                                            



സൗഹൃദത്തിന്റെറ ചില്ലയില്‍ 
ഒത്ത് ചേര്‍ന്ന് കളിച്ചു രസിക്കെ 
നീ എനിക്കേകിയ ആഹ്ലാദത്തിന്‍
പൊട്ടിച്ചിരി പ്രതിധ്വനിയായി  ഇന്നും 
 കാതില്‍ മുഴങ്ങുന്നു
ആ നല്ല നാളിന്റെറ  മധുര സ്മരണകള്‍ 
മറക്കുവതെങ്ങനെ 
ഒന്നിച്ചാ വിദ്യാലയ മുറ്റത്ത്‌, കൈ കോര്‍ത്ത്‌
കാതില്‍ കിന്നാരം ചൊല്ലി, നിന്നോടൊപ്പം 
സൗഹൃദം പങ്കിട്ട നാളുകള്‍, എന്നുമൊരു
പൊന്‍ കിനാവായ് തെളിയുന്നു
നീ എനിക്കേകിയ സ്നേഹത്തിന്‍ മാധുര്യം 
ഇന്നും ഞാനറിയാതെ ഓര്‍ത്തിടുന്നു
കുസൃതി നിറഞ്ഞ, പുഞ്ചിരി തൂകിയ നിന്‍ മുഖം
 എന്നുമെന്‍ മനതാരില്‍ നിറഞ്ഞു നില്‍പ്പു
നീ എനിക്കേകിയ വാല്‍സല്യത്തിന്‍ അക്ഷരങ്ങള്‍ 
ഇന്നുമെന്‍ ഹൃദയ ചെപ്പില്‍ മയങ്ങിടുന്നു 
വിടവാങ്ങി പിരിഞ്ഞോരാ നിമിഷങ്ങളില്‍ 
 വേദനയോടെ  മനസ്സ് മന്ത്രിച്ചത് ഇത്രമാത്രം
മറക്കില്ലൊരിക്കലും....മരണം വരെ.....






Saturday, October 19, 2013

യാത്ര....
                                                                                                       (ഫോട്ടോ ഗൂഗിള്‍)



എന്തിന് നീയെന്നെ വാതില്‍ പഴുതിലൂടെ 
ഒളിഞ്ഞ് നോക്കി ചിരിക്കുന്നു വെറുതെ 
എത്രയോ നാളായി ആരും കടന്ന് വരാത്ത 
തൈലത്തിന്റെറ ഗന്ധമുള്ള, ഇരുണ്ട മുറിയിലെ 
കിടക്കയില്‍ കിടന്ന് നിന്നെ പ്രതീക്ഷിക്കുന്നു 
എന്നടുതേക്ക് വരാന്‍ എന്തേ മടിക്കുന്നു നീയും 
നിന്‍റെ തണുപ്പ് പടര്‍ന്നിറങ്ങിയ 
എന്റെ ദേഹവുമായി
നിന്‍റെ കാല്‍പാടുകളെ പിന്തുടര്‍ന്ന്
അനന്തമായനിന്‍റെ ലോകത്തിലേക്ക്‌ വരാന്‍ 
 എത്രയോ നാളായി  കൊതിക്കുന്നു ഞാനും 
എന്നിട്ടും നീയെന്തേ എന്നെ കാണാതെ 
എന്നില്‍ നിന്നും അകന്ന് പോകുന്നു 
വെള്ളപുതച്ച,  ചലനമറ്റ എന്നെ നോക്കി 
നീ പൊട്ടിച്ചിരിക്കെ, അഗ്നിനാളത്തില്‍ 
കത്തിയമര്‍ന്ന്, ദേഹി ദേഹത്തെ വെടിഞ്ഞ്
ശാപമോക്ഷം നേടി, എല്ലാം മറന്നൊരു യാത്ര
സുഖകരമായൊരു  ശുഭ യാത്ര......
                                                                                          

Saturday, October 12, 2013

കാന്‍വാസ്....


                                                                                   



നിന്‍റെ കാന്‍വാസില്‍ വര്‍ണ്ണങ്ങള്‍ കൊണ്ട് 
കോറിയിട്ട മുഖത്തെ നീ  മറന്നുവോ 
എന്നും നിന്‍ നിഴലായി നടന്ന  കാല്‍പാടുകളെ 
 ചവിട്ടി  നീ കടന്ന് പോയോ 
കാലത്തിന്‍ ഗതിക്കൊത്ത് നടന്ന് നീങ്ങവേ 
നിന്‍റെ തൂലിക തുമ്പില്‍ തീര്‍ത്ത വര്‍ണ്ണത്തിന്റെറ
മായാ പ്രപഞ്ചത്തില്‍ ആ മുഖം 
പകര്‍ത്താന്‍ നീ  മറന്നുവോ
എന്നും നിന്‍ നിഴലായി നടന്ന കാല്‍പാടുകളെ 
ചവിട്ടി നീ കടന്ന് പോയോ 
 ആ മോഹം വ്യര്‍ഥമാണെന്നറിഞ്ഞിട്ടും
 നിന്‍ വര്‍ണ്ണ പ്രപഞ്ചത്തിലെ ഒരു
തരി ആവാന്‍ മോഹിച്ചുപോയി
നീ തീര്‍ത്ത മായികപ്രഭാവലയത്തില്‍ എല്ലാം 
മറന്ന് ലയിച്ച് നില്‍ക്കെ, നിന്‍റെ കാന്‍വാസില്‍ 
നിന്നുതിര്‍ന്നു വീണ സപ്ത വര്‍ണ്ണങ്ങള്‍ 
എന്നിലടര്‍ന്ന് വീണ് അഗ്നിയായി പടരവേ 
വീണ്ടുമൊരു ജന്മത്തിനായി കാത്തിരിക്കാം 
നിന്‍റെ വര്‍ണ്ണ പ്രപഞ്ചത്തിലെ  ഒരു 
നക്ഷത്രമായി മാറുവാന്‍.....




Saturday, October 5, 2013

ഇഷ്ട ഗാനം ....



മരണമെത്തുന്ന നേരത്തു നീയെന്റെറ 
അരികില്‍ ഇത്തിരി നേരം ഇരിക്കണേ
കനലുകള്‍ കോരി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍
ഒടുവിലായ് അകത്തെക്കെടുക്കും ശ്വാസ
കണികയില്‍ നിന്റെറ ഗന്ധമുണ്ടാകുവാന്‍
ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍
പ്രിയതെ നിന്‍ മുഖം മുങ്ങി കിടക്കുവാന്‍
ഒരു സ്വരം പോലുമിനി എടുക്കാതൊരീ 

ചെവികള്‍ നിന്‍ സ്വര മുദ്രയാല്‍ മൂടുവാന്‍
അറിവുമോര്‍മയും കത്തും ശിരസില്‍ നിന്‍
ഹരിത സ്വച്ച സ്മരണകള്‍ പെയ്യുവാന്‍
അധരമാം ചുംബനത്തിന്റെറ മുറിവുനിന്‍
മധുര നാമ ജപത്തിനാല്‍ കൂടുവാന്‍
പ്രണയമേ നിന്നിലേക്കു നടന്നൊരെന്‍ വഴികള്‍
ഓര്‍ത്തെന്റെറ പാദം തണുക്കുവാന്‍
അതുമതി ഈ ഉടല്‍ മൂടിയ മണ്ണില്‍നിന്നിവന്
പുല്‍ക്കൊടിയായി ഉയിര്‍തെഴുനേല്‍ക്കുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്റെറ അരികില്‍
ഇത്തിരി നേരം ഇരിക്കണേ.....
(റഫീക്ക് അഹമ്മദ് )

Thursday, October 3, 2013

ഭ്രാന്തി....

                                                                                      (ഫോട്ടോ ഗൂഗിള്‍)




കുസൃതി പിള്ളേര്‍ ഭ്രാന്തിയെന്ന് വിളിച്ച്
കളിയാക്കിയപ്പോഴും അവള്‍ പുഞ്ചിരിച്ചു 
മുഷിഞ്ഞ വസ്ത്രങ്ങളും,ചീകിയൊതുക്കാത്ത മുടിയും 
അവള്‍ ശ്രദ്ദിച്ചതേയില്ല 
തിളങ്ങുന്ന അവളുടെ കണ്ണുകള്‍ 
എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു 
ഒരു ചെറു പുഞ്ചിരിയോടെ എന്നുമവളാ
ആല്‍മര ചോട്ടില്‍ ഉണ്ടായിരുന്നു 
അമ്പലത്തിലെ വെടിയൊച്ചയും, ബഹളവും 
അവള്‍ കേട്ടതേയില്ല  
ഇന്നലെ ആരോ കളിയാക്കി പറഞ്ഞു 
അവള്‍ക്കൊരു കുഞ്ഞുണ്ടായെന്ന്
അവളുടെ കുഞ്ഞിനെ കാണാന്‍ കൊതിച്ച്
ആല്‍മര ചോട്ടില്‍  കണ്ണുകള്‍ പരതുമ്പോള്‍
അവളുടെ കണ്ണില്‍ നിന്നുതിര്‍ന്നു വീണ 
ചൂടുളള മിഴിനീര്‍ തുള്ളികളും,ചലനമറ്റ
അവളുടെ ശരീരവും, അലമുറയിട്ട് കരയുന്ന 
അവളുടെ കുഞ്ഞ് പൈതലും, വരി വരിയായി 
അവള്‍ക്ക് ചുറ്റും പ്രദക്ഷിണം വെയ്യ്ക്കുന്ന 
കറുത്ത ഉറുമ്പുകളും മാത്രം.......

Sunday, September 29, 2013

ഞാനും...നീയും...
                                                                                                         (ഫോട്ടോ ഗൂഗിള്‍)



ഞാനെന്ന മൌനത്തിന്‍ ഭാഷയെ 
നീ നിന്‍റെ വാചാലത കൊണ്ട് കീഴടക്കി 
ഞാനെന്ന വര്‍ണ്ണ പ്രപഞ്ചത്തെ
നീ നിന്‍റെ കാന്‍വാസില്‍ കോറിയിട്ടു
ഞാനെന്ന മയില്‍ പീലിയെ
നീ നിന്‍റെ പുസ്തക താളില്‍ ഒളിച്ചു വെച്ചു
ഞാനെന്ന പ്രകാശത്തിന്‍ ജ്വാലയെ
നീ നിന്‍റെ മനസിന്‍റെ പെട്ടകത്തില്‍ അടച്ചു വെച്ചു..

ഞാനെന്ന സംഗീതത്തിന്‍ ഭാഷ
നിന്‍റെ മുരളി ഗാനത്തില്‍ ലയിച്ചുചേര്‍ന്നു
ഞാനെന്ന മന്ദ മാരുതനെ 
നീ സ്നേഹത്തോടെ പുല്‍കി തലോടി 
ഞാനെന്ന മഴമേഘത്തെ
നീ ആവേശത്തോടെ സ്വീകരിച്ചു
ഞാനെന്ന മഴനീര്‍ തുള്ളിയെ 
നീ നിന്‍റെ കൈ കുമ്പിളില്‍ നിറച്ചുവെച്ചു 
ഞാനെന്ന കടലാസ് തോണിയെ 
നീ നിന്‍റെ പാശം കൊണ്ട് കെട്ടിയിട്ടു..

ഞാനെന്ന  പ്രകൃതിയെ
നീ നിന്‍റെ കഠാര കൊണ്ട് കുത്തി നോവിച്ചു 
ഞാനെന്ന പൂവിതളിനെ
നീ ചവിട്ടി കടന്ന് പോയി 
ഞാനെന്ന സ്നേഹത്തിന്‍ ഭാഷയെ 
നീ മനസിലാക്കാന്‍ ശ്രമിച്ചതേയില്ല....



Monday, September 23, 2013

തുലാസ്
                                                                                                   (ഫോട്ടോ ഗൂഗിള്‍)


 നിറഞ്ഞ സ്നേഹത്തോടെ അവരെ
സ്നേഹിച്ചെന്നു ഞാന്‍ അഹങ്കരിച്ചു
എന്നിട്ടും അവരെന്നെ, പണത്തിന്‍
തുലാസില്‍ തൂക്കി നോക്കി
തെല്ലൊരു പരിഹാസത്തോടെ, തൂക്കം
 കുറഞ്ഞ എന്നെ അവര്‍ വലിച്ചെറിഞ്ഞു
അമ്മ തന്‍ കൈകള്‍ എന്നെ കോരിയെടുത്തു
അച്ഛന്‍ തന്‍ കരുതല്‍ എന്നെ ആശ്വസിപ്പിച്ചു
സ്നേഹത്തിനേക്കാള്‍ വില പണത്തിനാണെന്നവര്‍
വിധിയെഴുതി, തെല്ലില്ല സങ്കടം എന്നുള്ളിലിന്ന്
സ്നേഹത്തിന് പോലും വിലയില്ലാത്ത
ഈ സമൂഹത്തില്‍ ജനിച്ചെന്ന സങ്കടം മാത്രം.....










Sunday, September 22, 2013

പെണ്‍മക്കള്‍ ഈ ജന്മത്തില്‍ നമ്മള്‍ക്ക് കിട്ടുന്ന പുണ്യം തന്നെയാണ്. പെണ്‍മക്കള്‍ക്ക്‌ നേരെയുള്ള അതി ക്രമങ്ങള്‍ പെരുകി കൊണ്ടിരിക്കുന്ന ഈ സമയത്ത് വളരെയധികം വേദനയോടെ ഒരമ്മയായ ഞാനും നേരുന്നു HAPPY DAUGHTERS DAY.....





എല്ലാ പെണ്മക്കള്‍ക്കും,എന്‍റെ മോളുന്റെറ ഇഷ്ട ഗാനം സമര്‍പ്പിക്കുന്നു...(എന്ത് പറഞ്ഞാലും...നീ എന്റെറതല്ലേ വാവേ)



Wednesday, June 26, 2013

ഇത് വരെ തന്ന എല്ലാ സഹകരണത്തിനും നന്ദി കൂട്ടുകാരെ. വീണ്ടും ഒരു ചെറിയ ഇടവേളക്ക് ശേഷം കാണാമെന്ന പ്രതീക്ഷയോടെ......



Saturday, June 22, 2013

എന്നെന്നും...........

                                                       (ഫോട്ടോ ഫേസ്ബുക്ക്‌ - ഓയില്‍ പെയിന്റിംഗ് )


നീ പാടാന്‍ മറന്ന് പോയ പാട്ടിന്‍റെ വരികള്‍ 

എപ്പോഴും എന്നില്‍ അലയടിച്ചുയരുന്നു 

നിനക്കായ് കാത്ത് വെച്ച ഈ വയലിന്റെറ തന്ത്രികളില്‍ 

ആ പാട്ടിന്‍ ശീലുകള്‍ തത്തി കളിക്കുന്നു ......

Sunday, June 9, 2013

എന്‍റെ കണ്ണന്‍

                                                                                                               (ഫോട്ടോ ഫേസ് ബുക്ക്‌ )


എത്രയോ നാളായി കൊതിക്കുന്നു കണ്ണാ 
ആ ഓമല്‍ തിരു മുഖം ഒന്ന് കാണാന്‍
ആ വേണു ഗാനം ഒന്ന് കേള്‍ക്കാന്‍ 
കൃഷ്ണ നാമം ഉരുവിടാത്ത ഒരു നിമിഷം 
ഇല്ല ഈ ജീവിതത്തില്‍ 
എന്നിട്ടും എന്തേ കണ്ണാ എന്‍ മുന്‍പില്‍ 
അണയാന്‍ ഇത്ര താമസം 
പ്രീയ സഖി രാധ തന്‍ സങ്കടം അറിയുന്ന കണ്ണാ 
എന്തേ എന്‍ സങ്കടം അറിയാന്‍ വൈകുന്നു 
പ്രീയ തോഴന്‍ കുചേലനെ അനുഗ്രഹിച്ചയച്ച കണ്ണാ 
എന്തേ എന്‍ ദുഃഖമകറ്റാന്‍ ഇത്ര താമസം 
സാരഥിയായി തേര് തെളിച്ച് പ്രീയ തോഴന്‍ 
അര്‍ജുനന് ഉപദേശം നല്‍കിയ മായ കണ്ണാ
എന്തേ ഈ മൌനം എന്നോട് മാത്രമായി 
ഇഷ്ട ഭക്ത മീരയെ പോലെ പാടാന്‍ എനിക്കറിയില്ല 
എങ്കിലും കണ്ണാ എന്നും നിന്‍ നാമങ്ങള്‍ 
ഉരുവിടാം ഞാന്‍ ഭക്തിയോടെ 
ഒരിക്കലെങ്കിലും വിളികേള്‍ക്കുമോ കണ്ണാ 
ആ തിരു മുന്‍പില്‍ കൈകൂപ്പി നിന്നിടാം ഞാന്‍ 
ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെറ 
ഗുരുവായൂരപ്പാ നിന്‍ ദിവ്യ രൂപം 
ഒരു നേരമെങ്കിലും കേള്‍ക്കാതെ വയ്യ നിന്‍ 
മുരളി പൊഴിക്കുമാ ദിവ്യ ഗീതം.....

Tuesday, June 4, 2013

എന്‍റെ സരസ്വതി ക്ഷേത്രം..

                                                        (ഫോട്ടോ സുഹൃത്തിനോട് കടപ്പാട് -സുധീര്‍ വാസുദേവന്‍‌  )




ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന 
തിരു മുറ്റതെത്തുവാന്‍ മോഹം 
ആദ്യാക്ഷരം ചൊല്ലി തന്ന ഗുരുക്കന്മാരെ 
ആദരവോടെ നമിച്ചിടുന്നു 
വിദ്യാലയം എന്നുമെന്‍ മധുര സ്മരണകള്‍
നിറയുന്ന അക്ഷരത്തിന്‍ സരസ്വതി ക്ഷേത്രം
മുഴങ്ങി കേള്‍ക്കാം ഗുരുക്കന്മാരുടെ 
അറിവിന്‍ അക്ഷരങ്ങള്‍  ഈരടിയായ് 
പുത്തനുടുപ്പണിഞ്ഞു ചിണുങ്ങി കരഞ്ഞ്
അമ്മയുടെ സാരി തുമ്പില്‍ ഒളിച്ച 
ആ നാളുകള്‍ മറക്കുവതെങ്ങനെ 
പ്രകൃതി തന്‍ അനുഗ്രഹം മഴത്തുള്ളികളായ്
ചൊരിഞ്ഞ് ആനന്ദ നൃത്തമാടുന്നു 
ഈറനണിഞ്ഞ കണ്ണുകളും,വസ്ത്രങ്ങളുമായി 
സരസ്വതി ക്ഷേത്രത്തില്‍ പ്രവേശിക്കേ
എവിടെ നിന്നോ ഓടി വന്നാ കൈകള്‍ 
എന്നെ ചേര്‍ത്ത് പിടിച്ച് ചെറു ചിരിയോടെ 
തന്നരികത്തിരുത്തി പുത്തന്‍ പുസ്തകങ്ങള്‍ 
എടുതെന്നരികില്‍ വെച്ച്, മന്ദസ്മിതത്തോടെ 
എന്നോട് ചേര്‍ന്നിരുന്ന്, കാതില്‍ ഓതിയ 
വാക്കുകള്‍ മറക്കുവതെങ്ങനെ
എന്നും എന്‍ നിഴലായി എന്നോടൊപ്പം 
നടന്ന എന്‍ പ്രീയ മിത്രമേ നിന്നെ 
ഞാന്‍ മറക്കുവതെങ്ങനെ 
ഒരു വട്ടം കൂടിയാ തിരു മുറ്റത്തെത്തണം 
ഒട്ടേറെ സ്വപ്‌നങ്ങള്‍ പങ്ക് വെയ്യ്ക്കണം 
എന്നുമെന്‍ കൂട്ടായ പ്രീയ സുഹൃത്തിനൊപ്പം......




Tuesday, May 21, 2013

സ്മരണ 

(ഈ ലോകത്തോട്‌ വിട പറഞ്ഞ പ്രീയ സുഹൃത്തിന് കണ്ണീരോടെ)

                                                                                                    (ഫോട്ടോ ഗൂഗിള്‍ )



അമ്മയുടെ ഉദരത്തില്‍ ഒരു ബീജമായി ഉത്ഭവിക്കെ
ഈ ഭൂവില്‍ വന്ന് കണ്ണ് തുറന്ന് , ചെറു കരച്ചിലോടെ
ഒരു പിടി മണ്ണിന്റെറ അവകാശിയായി
ഞാനെന്‍റെ ബാല്യവും കൌമാരവും 
ആനന്ദത്തോടെ കഴിച്ചു കൂട്ടി 
പിന്നെപ്പൊഴോ എല്ലാരും ചേര്‍ന്ന്
 എന്നെ കാഞ്ചന കൂട്ടിലാക്കി
കാഞ്ചന കൂട്ടില്‍ കിടന്ന് ഞാന്‍ 
എല്ലാരെയും സംതോഷിപ്പിക്കാന്‍ ശ്രെമിച്ചു 
ആ സംതോഷം ഇഷ്ടമില്ലാത്തവര്‍ 
എന്നെ കല്ലെറിഞ്ഞു 
കാഞ്ചന കൂട്ടില്‍ കിടന്ന്നെറെറ മനസ് 
പിടയുന്നത് ആരും കണ്ടില്ലെന്നു നടിച്ചു 
പരസ്പരം കടിച്ച് കീറുന്ന ഈലോകത്തിനോടു 
വിടപറയാന്‍ ഞാനെന്‍റെ മാര്‍ഗം സ്വീകരിച്ചു 
ഒട്ടേറെ വേദനയോടെ
കാഞ്ചന കൂട്ടില്‍ നിന്ന് മോചനം നേടി അമ്മയുടെ 
മാറില്‍ തലചായ്ച്ച്  ഞാനൊന്ന് സുഖമായി ഉറങ്ങട്ടെ 
ഈ ലോകത്ത് ഞാന്‍ സന്തോഷവാനാണ്
അടിയില്ല, വഴക്കില്ല, പാര വെയ്യ്പുകള്‍ ഒന്നുമില്ല 
കൂട്ടിനായി കുറെ ആത്മാക്കളും 
ഇവിടെയെങ്ങിലും ഞാന്‍ സമാധാനമായി ജീവിച്ചോട്ടെ .....

എന്നും സ്നേഹത്തോടെ മാത്രം എന്നെ 
നോക്കിയിരുന്ന നിന്‍റെ കണ്ണുകളില്‍
അന്ന് കണ്ട ആ ദയനീയ ഭാവം ഇന്നും 
ഒരു നൊമ്പരമായി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു 
നിന്‍റെ സങ്കടങ്ങള്‍ മറക്കാനായി നീ മദ്യത്തിനടിമയായി
ആ ലഹരി നിന്‍റെ ജീവനെ തന്നെ  ഇല്ലാതാക്കുമെന്ന്  
എന്തേ നീ മനസിലാക്കിയില്ല
മദ്യം ഒരു പ്രശ്നത്തിനും പരിഹാരമാകുന്നില്ല
തെറ്റുകള്‍ തിരുത്തി, വീഴ്ച്ചകളെ ഉള്‍ക്കൊണ്ട്‌ 
ധൈര്യത്തോടെ മുന്നോട്ട് പോകാന്‍ ശ്രമിക്കൂ 
അവിടെയാണ് നമ്മുടെ വിജയം........ 
  


 

Wednesday, May 15, 2013

അക്ഷരം.....


                                                                                                                               

'അമ്മ തൻ നാവിൽ 
നിന്നുതിർന്നു വീണ 
സ്നേഹത്തിൻ ആദ്യാക്ഷരം 
അമ്മിഞ്ഞപ്പാലിന്റെ മാധുര്യത്തോടെ 
ഇന്നും ഓർത്തിടുന്നു 
അരിയിൽ വരച്ചിട്ട ആദ്യാക്ഷരത്തെ 
സ്നേഹത്തോടെ നമിച്ചീടുന്നു 
അറിവിന്റെ വെളിച്ചം പകർന്നു 
നൽകിയ ഗുരുക്കന്മാർക്ക് പ്രണാമം...

വർണ്ണാക്ഷരങ്ങൾ തെറ്റാതെ 
ഉരുവിട്ട് പഠിപ്പിച്ച ഗുരുവിനെ 
ബഹുമാനത്തോടെ സ്മരിക്കുന്നു
വർണ്ണാക്ഷരങ്ങൾ കൊണ്ട് ഞാൻ 
സ്നേഹത്തിൻ വാക്കുകൾ
വരികളായി മെനഞ്ഞെടുത്തു 
വർണ്ണാക്ഷരങ്ങൾ കൊണ്ട് 
തീർത്ത വാക്കുകളുടെ മായാ
പ്രപഞ്ചത്തിൽ എപ്പോഴൊക്കെയോ 
ഒറ്റപ്പെട്ട് ഞാൻ പകച്ചു നിൽക്കുന്നു 
അമ്പൊഴിഞ്ഞ ആവനാഴിയെ പോൽ 
വാക്കുകൾ ഒഴിഞ്ഞ മനവും 
ചലനമറ്റ തൂലികയുമായ് 
നിൻ സ്നേഹത്തിൻ കരസ്പർശം 
വീണ്ടുമെൻ തൂലികയെ 
തലോടുമെന്ന പ്രതീക്ഷയുമായ്.....

Saturday, May 11, 2013

മാതൃദിനാശംസകള്‍ 
                                                                                         (ഫോട്ടോ സുഹൃത്തിനോട്‌ കടപ്പാട് )




അമ്മയെന്ന സ്നേഹത്തിന്‍ കവിത 
സ്നേഹത്തിന്‍ ഭാഷ പഠിപ്പിച്ച വാത്സല്യത്തിന്‍ കവിത 
സര്‍വം സഹയായ കാരുണ്യത്തിന്‍ കവിത 
ഒരിക്കലും വറ്റാത്ത സ്നേഹത്തിന്‍ ഉറവിടം 
അമ്മയെന്ന സഹനത്തിന്‍ കവിത ....


When Iam happy my Mother is Happy 
When Iam sad my Mother is sad
Praying to God all Mothers are always Happy
Lets make them Happy 
Matha, Pitha, Guru, Daivam
Happy Mothers day....

Tuesday, May 7, 2013

കടലാസ്  തോണി 

                                                                                             (ഫോട്ടോ സുഹൃത്തിനോട്‌ കടപ്പാട്)



ഓര്‍മ്മയില്‍ ഇന്നുമുണ്ടാ കളി  തോണി 
നീയും ഞാനും ചേര്‍ന്ന് മഴവെള്ളത്തില്‍ 
തള്ളിവിട്ടിരുന്ന കടലാസ് തോണി 

കാണാന്‍ എന്ത്  ചേലായിരുന്നാ തോണി 
മഴ വെള്ളത്തില്‍ കളിച്ച് നടക്കുന്ന കടലാസ്  തോണി 

ദിശയില്ലാതെ കാറ്റിന്‍ ഗതിക്കൊത്ത്
നീങ്ങുന്ന കളി തോണി 

എവിടെയോ ചെന്നിടിച്ച്  തകര്‍ന്ന് 
ജീവിതം വെടിയുന്ന കടലാസ് തോണി 

ആ തകര്‍ച്ച തെല്ലൊരു സങ്കടത്തോടെ 
നോക്കി നിന്നു നമ്മള്‍ 
വീണ്ടുമൊരു മഴയും പ്രതീക്ഷിച്ച് .......


Monday, May 6, 2013

പാദസരം

                                                                                                                          (ഫോട്ടോ ഗൂഗിള്‍ )


നിന്‍ പാദസരത്തിന്‍ ധ്വനി 
ഏഴ് സ്വരങ്ങളായി എന്നില്‍ പൊഴിഞ്ഞു വീണു

മനോഹരമായ പാദസരം എന്നും 
നിന്‍ പാദങ്ങളെ പുണര്‍ന്നിരുന്നു 

 നിന്‍  പാദസരത്തിന്‍ പൊട്ടിച്ചിരി 
ഒരു പാട്ടായി എന്നില്‍ അടര്‍ന്ന് വീണു

നിന്‍ പാദസരത്തിന്‍ ധ്വനി അന്നെന്‍ 
പ്രഭാതങ്ങളെ വര്‍ണ്ണാഭമാക്കിയിരുന്നു 

പാദസരമില്ലാത്ത നിന്റെ പാദങ്ങളെ
എപ്പോഴൊക്കെയോ ഞാന്‍ വെറുത്തിരുന്നു 

ചലന മറ്റ നിന്റെറ നാവുകള്‍ക്ക് 
ജീവന്‍ നല്‍കിയ നിന്‍ പാദസരത്തെ 
എന്നും ഞാന്‍ നെഞ്ചോടു ചേര്‍ത്തിരുന്നു 

പിന്നീടെപ്പോഴോ  നിന്‍ പാദസരത്തിന്‍ ധ്വനി 
നേര്‍ത്ത് നേര്‍ത്ത് എന്നില്‍ അലിഞ്ഞു ചേര്‍ന്നു ......

Wednesday, May 1, 2013

ചിത്രം 
                                                                                    (ഫോട്ടോ ഗൂഗിള്‍ )


നിറം മങ്ങിയ ചിത്രത്തില്‍ 
ചിരിക്കുന്ന നിന്‍ മുഖം തേടി 
മങ്ങിയ ചിത്രത്തില്‍ നിന്ന് 
പുറത്ത് വരില്ലെന്ന വാശിയോടെ നീ 
എന്‍ ചിത്തത്തിലെന്നും  നിന്റെറ
 ചിരിക്കുന്ന മുഖം ഏഴു വര്‍ണ്ണങ്ങളായി 
കാറ്റത്ത്‌ ആടിയുലഞ്ഞ ചില്ലിട്ട 
ചിത്രത്തിലിരുന്നു നീ ഉറക്കെ ചിരിക്കെ 
നൊമ്പരമായി ആ ചിരി 
അട്ടഹാസമായി എന്നില്‍ പ്രതിധ്യനിച്ചു
എന്നിട്ടും നിന്‍ മായാത്ത ചിരി 
കാണാന്‍ കൊതിക്കെ 
നീ ചില്ലായി പൊട്ടി ചിതറി 
അഗ്നി നാളത്തില്‍ എരിന്ജമര്‍ന്ന്
ഒരു പിടി ചാരമായ്
കടലില്‍ അലിഞ്ഞ് ചേര്‍ന്ന് മായവേ 
ചില്ലിട്ട നിറമില്ലാത്ത നിന്‍ ചിത്രം 
സന്തോഷത്താല്‍ കാറ്റത്ത്‌ ആടിയുലയുന്നു
എന്നുമെന്‍ നൊമ്പരമായ് ......


Wednesday, April 24, 2013

യാത്രാമൊഴി
                                                                            (ഫോട്ടോ ഗൂഗിള്‍ പ്ളസ് )



യാത്രാമൊഴി ചൊല്ലി പിരിഞ്ഞതെന്തേ നീ 
എന്‍റെറ മിഴിനീര്‍ കാണാതെ പോയതെന്തെ

മൌനമായി എങ്ങോ മറഞ്ഞതെന്തേ നീ
എല്ലാം മറന്ന്  നീ പോയതെന്തേ

നീയെന്ന സ്നേഹത്തെ നെഞ്ചോടു ചേര്‍ത്ത് വെയ്യ്ക്കാം 
ഒരു പാട് സ്വപ്‌നങ്ങള്‍ നെയ്യ്ത് കൂട്ടാം 

ആ സ്വപ്നത്തില്‍ ഒടുവില്‍ നീ എത്തുമെങ്കില്‍
എല്ലാം മറന്ന് ഞാന്‍ കൂട്ടുകൂടാം 

പരിഭവം നമുക്കിനി പറഞ്ഞ് തീര്‍ക്കാം 
പിണങ്ങാതിനിയെന്നും കൂട്ടുകൂടാം ......



Saturday, April 20, 2013

പെങ്ങള്‍
                                                                                                         (ഫോട്ടോ ഫേസ് ബുക്ക്‌ )



എന്തിനെന്നെ പിച്ചി ചീന്തുന്നു
ഞാനും ജീവിചോട്ടെ ഇവിടെ ശിഷ്ട കാലം 
സ്ത്രീയായ അമ്മയുടെ വയറ്റില്‍ പെണ്ണായി 
പിറന്നതാണോ ഞാന്‍ ചെയ്ത തെറ്റ്
കുരുന്നായ എന്നെ എന്തിന് നോക്കുന്നു 
നിങ്ങള്‍ കാമ വെറിയോടെ
നിങ്ങള്‍ക്കും ഇല്ലേ അമ്മ പെങ്ങന്മാര്‍ 
ഞാനെന്‍റെ മേനി മുഴുവന്‍ മറച്ചല്ലോ 
എന്നിട്ടും എന്നോടെന്തിനി ക്രൂരത
നിങ്ങളുടെ നിഴലിനെ പോലും എനിക്ക് പേടിയാണ് 
പെണ്ണായി പിറന്നതോ എന്‍റെ തെറ്റ്
സമരം ചെയ്യാനെനിക്കറിയില്ല, പ്രതിഷേധിക്കാനും
ഒന്ന് മാത്രം എനിക്കറിയാം,ഈ ഭൂമിയില്‍ ജീവിക്കാന്‍
എനിക്കുമുണ്ട് അവകാശം നിങ്ങളെ പോലെ 
ഞാനും ജീവിചോട്ടെ ഇവിടെ ശിഷ്ട കാലം.... 

Tuesday, April 16, 2013

ശാപം 

                                            (ഫോട്ടോ സുഹൃത്തിനോട്‌ കടപ്പാട് - പ്രബലന്‍ കൊചാത്ത്)




ആ മനോഹര നയനങ്ങള്‍
അവള്‍ക്കെന്നുമൊരു ഭൂഷണം ആയിരുന്നു 
എന്നിട്ടും എന്തോ അവള്‍  
 ആ  കണ്ണുകളെ വെറുത്തിരുന്നു 
സ്നേഹത്തോടെ അതിലും ആര്‍ത്തിയോടെ 
അവളെ സമീപിച്ചിരുന്നവര്‍ പറഞ്ഞതും
എത്ര മനോഹരമായ കണ്ണുകള്‍ 
തുളുമ്പാന്‍ വിതുമ്പുന്ന ആ കണ്ണുകളെ 
മറയ്ക്കാന്‍ പാട് പെടുന്ന അവളെ 
തെല്ല് വേദനയോടെ ഞാന്‍ നോക്കി നിന്നു
രാത്രിയുടെ നിശബ്ദതയില്‍ ആ 
മനോഹര നയനങ്ങളില്‍ നിന്നുതിര്‍ന്നു
വീണ ചുടു നീരും, വിറയാര്‍ന്ന 
അവളുടെ ശബ്ദവും
ഇപ്പോഴും എന്‍റെ കാതില്‍ 
മുഴങ്ങി കൊണ്ടേ ഇരിക്കുന്നു 
"ഈ കണ്ണുകളാണെന്റെറ ശാപം"...... 



Sunday, April 14, 2013

സാന്ത്വനം




 എല്ലാം മറന്നൊന്നുറങ്ങണം
അമ്മയുടെ മാറില്‍ തല ചായ്ച്
കെട്ടി പിടിച്ചൊന്നുറക്കെ പൊട്ടി കരഞ്ഞ്
എല്ലാ സങ്കടങ്ങളും ഇറക്കി വെയ്യ്ക്കണം 

അമ്മ തന്‍ മൃദു സ്പര്‍ശം 
തൂവലായി എന്നെ തഴുകുമ്പോള്‍ 
എല്ലാം മറന്നൊന്നുറക്കെ കരയണം 

അമ്മ തന്‍ വാക്കുകള്‍ 
താരാട്ട് പാട്ടിന്‍ ശീലായി എന്നില്‍ ചൊരിയുമ്പോള്‍
എല്ലാം മറന്ന് ലയിചിരിക്കണം 

അമ്മ തന്‍ വിരലുകള്‍ 
എന്‍ മുടിയിഴകളെ തലോടുമ്പോള്‍
ഒരു കൊച്ച് കുട്ടിയെ പോലെ കൊഞ്ചി കളിക്കണം 

അമ്മ തന്‍ പുഞ്ചിരി 
അമൃതായി എന്നില്‍ പൊഴിയുമ്പോള്‍ 
എല്ലാം മറന്നുറക്കെ പൊട്ടിച്ചിരിക്കണം 

അമ്മ തന്‍ മുഖം മനസ്സില്‍ ചേര്‍ത്ത്
വിറയാര്‍ന്ന കൈ പിടിച്ച് 
ആ പടികള്‍ ഇറങ്ങുമ്പോള്‍
എന്നുമൊരു സാന്ത്വനമായി 
സ്നേഹാര്‍ദ്രമായ ആ കൈകള്‍ 
ഉണ്ടാകണേ എന്ന പ്രാര്‍ത്ഥന മാത്രം.....






Saturday, April 13, 2013

എല്ലാ കൂട്ടുകാര്‍ക്കും നന്മയുടേയും, സന്തോഷത്തിന്റെറയും, സമൃദ്ധിയുടേയും, ഐശ്വര്യപൂര്‍ണ്ണമായ വിഷു ആശംസകള്‍ .....



Sunday, April 7, 2013

ബാല്യം 

                                                               (ഫോട്ടോ ഫേസ് ബുക്ക്‌ പേജ് ഓയില്‍ പെയിന്റിംഗ് )


എങ്കിലും  എന്‍ ബാല്യമേ 
നീ എത്ര വേഗം എന്നില്‍ നിന്ന് അകന്ന് പോയി 
ആരോടും പരിഭവം ഇല്ലാതെ 
കളിച്ച് രസിച്ചിരുന്ന എന്‍ ബാല്യത്തെ 
കാലമേ നീ എന്നില്‍ നിന്നും അടര്‍ത്തി എടുത്തു
നിഷ്കളംങ്കമായ ബാല്യത്തിന്‍ ഓര്‍മ്മകള്‍ 
മാത്രം  മായാതെ എന്നും 
വീണ്ടും ആ ബാല്യത്തിലേക്ക് മടങ്ങാന്‍ 
ഇനി ഏത് ജന്മം കഴിയും 
കൊതിയോടെ കാത്തിരിക്കാം 
വീണ്ടുമൊരു  ബാല്യത്തിനായ് .....

Saturday, March 30, 2013

പ്രതീക്ഷയുടേയും, സ്നേഹത്തിന്റെറയും, സന്തോഷത്തിന്റെറയും ഈസ്റ്റര്‍ ദിനാശംസകള്‍.....



Wednesday, March 27, 2013

മുഖം.... 
                                                                                                         (ഫോട്ടോ ഗൂഗിള്‍ )




ഈ ജീവിത യാത്രക്കിടയില്‍ 
എത്രയെത്ര മുഖങ്ങള്‍ കണ്ട് മുട്ടി 
എന്നിട്ടും എന്തേ സ്വപ്നത്തില്‍ 
കണ്ട ആ മുഖം വേദനയായി
ഓര്‍മ്മയില്‍ തെളിഞ്ഞ് നില്പ്പൂ
ആ നിഷ്കളങ്ക മുഖം അത് 
അവളുടേത്‌ തന്നെ ആയിരുന്നില്ലേ 
കാമ വെറി പൂണ്ട ചെന്നായ്ക്കള്‍
പിച്ചി ചീന്തിയ അവളുടെ വേദന
നിറഞ്ഞ പിഞ്ചു മുഖം 
ഒരു പെണ്ണായ എന്‍റെ തന്നെ
പ്രതിബിംബമായിരുന്നില്ലേ അത് .....

Wednesday, March 20, 2013

കണ്ണുനീര്‍ തുള്ളിയെ......
(പ്രീയ സുഹൃത്തിനായി) 




കണ്ണില്‍ നിന്നുതിരുന്ന  
കദനം മറക്കാത്ത മുത്തുമണികള്‍ 
കണ്ണിനകത്ത് ഒളിച്ച്
കണ്‍പീലികളെ തലോടി 
എപ്പോഴൊക്കെയോ  പുറത്തിറങ്ങാന്‍ 
വെമ്പല്‍ കൊള്ളുന്ന മുത്തുമണികള്‍
നിറങ്ങള്‍ പലതായാലും എല്ലാ 
കണ്ണില്‍ നിന്നുമുതിരുന്ന
ഒരേ നിറത്തിലുള്ള മുത്തുമണികള്‍ 
ഓരോ മുത്തുമണികള്‍ക്കും  
പറയാനുണ്ടാകാം ഒരായിരം കദന കഥകള്‍ 
കണ്ണുനീരിനും ചിരിക്കാന്‍ കഴിയും 
കദനം മറക്കാന്‍ കഴിഞ്ഞാല്‍ ......

Tuesday, March 12, 2013

ഓര്‍മ്മകള്‍
                                                                                                     (ഫോട്ടോ ഗൂഗിള്‍ പള്സ്)

                                                                                                               


ഞാനിനി മടങ്ങട്ടെ എന്‍ ഓര്‍മകളിലേക്ക് 
എന്നുമെന്‍ കൂട്ടായ സ്മരണകളിലേക്ക്
കാലത്തിന്‍ കരിനിഴല്‍ പതിച്ചിട്ടും 
മായാത്ത മധുര സ്മൃതികളിലേക്ക്
ആഴത്തില്‍ പതിഞ്ഞ ഒരായിരം ഓര്‍മ്മകള്‍ 
പൊടിതട്ടി എടുതൊന്നു ഓമനിച്ചാല്‍ 
എല്ലാം വെറും വ്യര്‍ത്ഥ സ്മരണകള്‍ മാത്രം ......